താളുകള്‍

Monday 30 May 2011

... മായിക ...

_____________________________________
========================
 ... മായിക ...
===================
അമ്പലമുറ്റത്തെയാല്‍ത്തറ ചോട്ടിലായ  -
ന്നൊരു സന്ധ്യക്കു ഞാനിരിക്കെ
കുങ്കുമം ചാര്‍ത്തിയ സന്ധ്യയിലായിരം
കാര്‍ത്തിക ദീപങ്ങള്‍ കണ്ണു ചിമ്മേ
ഭക്തി ഗാനത്തിന്റെ ലഹരിയില്‍ അന്നൊരാ -
പ്രകൃതിയും ഞാനും ലയിച്ചു നില്‍ക്കെ
പട്ടും വളയും അണിഞ്ഞും കൊണ്ടാ ദേവി 
കൊവിലിനുള്ളില്‍ വിളങ്ങി നിന്നു .

അന്നത്തെ യാത്രയ്ക്ക് അന്ത്യം കുറിച്ചും
കൊണ്ടാകാശ പറവകള്‍ കൂടണയെ
ദൂരെയിരുന്നൊരു നാരായണക്കിളി
കൂവി വിളിക്കണ പാട്ടും കേട്ട്  
ആല്‍മരമുകളിലിരുന്നൊരിണക്കിളി
നാണിച്ചു നിന്നോരാ നേരത്ത്
 ചെമ്പകപൂമണം തന്നില്‍ നിറച്ചും കൊണ്ട -
 പ്പോളെന്‍ അരികിലൊരു തെന്നല്‍ വന്നു .

ചുറ്റുവിളക്കിന്റെ പ്രഭയിലന്നേരമൊരു -
 പൊന്‍ പ്രഭാ വലയമായ് നീ വരുമ്പോള്‍
അമ്പലം ചുറ്റുന്ന നിന്നുടല്‍ ചലനത്തിലാ -
പാദകൊലുസ്സുകള്‍ വീണമീട്ടി ,
കാര്‍ക്കൂന്തലിളകുന്ന താളത്തിലാ കാറ്റ്
കാച്ചെണ്ണമണമങ്ങു കട്ടെടുക്കെ ,
നിന്‍ പാദസ്പര്‍ശനം ഏല്‍ക്കുന്നനേരമാ -
മണ്‍തരി പോലും മയങ്ങി നിന്നു .

 നടതുറന്നാ ദേവി സ്വയമിന്നു ഭൂമിയില്‍ 
വന്നിതാ നിന്നുവെന്നോര്‍ത്തു ഞാനും 
കലികാലഭൈരവി ദേവി ഭഗവതി 
ഭക്തന്റെ ചിത്തം പരീക്ഷിക്കുകില്‍ 
അറിയാതെഴുന്നേറ്റു പോയി ഞാനപ്പൊളെന്‍
കൈകളും തോഴുതുപോയ് ഭക്തിയാലെ
 ആ അസുലഭസൗന്ദര്യ നിമിഷത്തിലെന്‍മനം  
 മായയില്‍ അലിയുന്ന കാഴ്ച കണ്ട്
സര്‍വ്വാഭരണ വിഭൂഷിതയായോരാ
ദേവിയൊന്നപ്പൊളായ് പുഞ്ചിരിച്ചോ ?.

വിണ്ണിലെ താരകം പാരിതില്‍ വന്നപോല്‍
ആ മണ്ണില്‍ നിന്നു നീ പ്രഭചോരിയെ
തിങ്കളും തോല്‍ക്കുന്ന നിന്‍മുഖം കണ്ടന്ന്
ദീപങ്ങള്‍ നാണിച്ചു തലകുനിയ്ക്കെ 
ഞാനറിയാതെയെന്‍ കണ്ണുകളാരൂപ -
മൊന്നാകെ ഹൃദയത്തില്‍ കൊത്തി വയ്ച്ചു

ഒരു ദര്‍ശനത്തിന്റെ ചന്ദനം ചാര്‍ത്തി നീ 
പതിയെ തിരിഞ്ഞു നടന്നിടുമ്പോള്‍
ആല്‍ത്തറ ചാരത്തു ശിലയായി മാറിഞാന്‍
പ്രജ്ഞയറ്റങ്ങനെ നിന്ന നേരം
ഒരു മന്ദഹാസത്താല്‍ മോക്ഷമേകാതെ നീ
ദൂരേയ്ക്ക് പതിയെ നടന്നു പോയി .

 ആ കണ്ണിന്‍മുന കൊണ്ടു ചങ്ങല തീര്ത്തെ -
ന്നെയമ്പലമുറ്റത്തായ് കെട്ടിയിട്ട് ,
പാറി പ്പറന്നു നടന്ന മനസ്സിനെ 
ഒരു ഞൊടി കൊണ്ടങ്ങു കൂട്ടിലിട്ട് ,
ചക്രവാളത്തിന്റെ അങ്ങേ തലയ്ക്കല്‍ നീ 
ഒരു പൊട്ടു പോലന്നു മാഞ്ഞു പോയി .

  


Thursday 26 May 2011

MY FRIEND = MY SHADE

SHADOW
SHADOW
SHADOW
SHADOW
SHADOW
SHADOW

IN
The darkness
I can't see U
But U'ill be with me .

U're
Always with me ,
holding my palpitations,
from my birth till this day .
From my childhood days
U've been familiar to me .
U're not a silent spectator .

Looking 
Up at the lovely moon,u said-
" Although the moon has million friends,
who is his true friend ..? "
 
Even
In the very hot midday
U're still close to me 
U're the one with whom-
i shared my gains
I'm sure not alone but with 
"MY 
FRIEND
MY
SHADE"
 


Sunday 1 May 2011

ആ മരതണലില്‍ ഒരിക്കല്‍ കൂടി ...

ആ മരം..
അതെന്നെ തിരിച്ചറിഞ്ഞിരിക്കുന്നു ...
ചെമ്പകത്തിന്റെ മണമുള്ള ആ കാറ്റിതാ വീണ്ടും ..

ആ കാറ്റില്‍ നിന്റെ  സുഗന്ധം അവിടമാകെ പരന്നു ..
അല്‍പ്പനേരം ഞാന്‍ അതിന്റെ  ചുവട്ടിലിരുന്നു, ഓര്‍മകള്‍ ചിറകടിചെത്തി എന്റെ മനസിലേക്ക്...
ഒപ്പം കണ്ണ് നിറയുന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല  ..

ആരെയോ  കാത്തു നീ നില്‍ക്കുന്നുവെന്നു കരുതി അന്നു ഞാന്‍ കാണാത്ത മട്ടില്‍ കടന്നു പോയി.
എല്ലാം അറിഞ്ഞിട്ടും ഏന്തേ നീ  പറഞ്ഞില്ല , നിന്റെ കണ്ണുകളും മനസ്സും  തേടിയത് എന്നെ ആണെന്ന്..
അന്ന് നീ ആ മരക്കൊമ്പില്‍ നഖം കൊണ്ട് കോറിയിട്ട വാക്കുകള്‍ ..
തെളിഞ്ഞു തന്നെ നില്‍ക്കുന്നു ഇന്നും ആ കൊമ്പിലും എന്റെ  മനസ്സിലും  ...
 
ആ മരത്തിനെ സാക്ഷി നിര്‍ത്തി  നൂറു നൂറു സ്വപ്നങ്ങള്‍ കണ്ടിരുന്നു അന്ന് നമ്മള്‍....
ഇന്നാ മരക്കൊമ്പ് കരിഞ്ഞിതാ വാടി നില്‍ക്കുന്നു   നമ്മള്‍ കണ്ട സ്വപ്നങ്ങള്‍ പോലെ..


ഇപ്പോള്‍ ആ മരം പഴയതിനേക്കാള്‍ സുന്ദരിയാണ്  ..
ആ മരക്കൊമ്പും, മരവും നമുക്കിപ്പോള്‍ അന്ന്യമാണ് ..
പുതിയ അവകാശികള്‍ വന്നിരിക്കുന്നു അതിന്..
 
ഒത്തിരി ഒത്തിരി പ്രണയങ്ങള്‍ക്കും, പ്രണയ സ്വപ്നങ്ങളും
മൂക സാക്ഷിയായ് നിന്ന് ആ മരം അവരോടെല്ലാം പറയുന്നുണ്ടാവും 
"ഞാന്‍ ഇതെത്ര കണ്ടതാ മക്കളെ ".എന്ന് .


ഞാന്‍ തിരികെ പോരാന്‍ നേരം ആ കാറ്റിതാ വീണ്ടും
എന്റെ കണ്ണുനീര്‍ കാറ്റില്‍ തുടച്ചു ആ മരമെന്നെ യാത്രയാക്കി.........