താളുകള്‍

Monday 18 April 2011

ചില്ലറകള്‍ കിലുങ്ങുമ്പോള്‍ ..

ചില്ലറകള്‍ കിലുങ്ങുമ്പോള്‍

തിരക്കിട്ട് പായുന്ന നഗര വീഥികളില്‍ അഴുക്കിന്റെ ആടയാഭരണങ്ങള്‍ അണിഞ്ഞ് ,
വിശന്നോട്ടിയ വയറുകളോടെ  ,കണ്ണുനീര്‍ ചാലുകള്‍ കീറിയ കവിളുകളുമായി ,
നീട്ടിപിടിച്ച കുഞ്ഞു കൈകള്‍ നമുക്ക് നേരെ നീളുമ്പോള്‍
ഒരു മാത്ര മനസ്സറിയാതെ കൈകള്‍ കീശകളില്‍ ചില്ലറകള്‍ തേടിപ്പോകാറില്ലേ.?

ദൈന്യത വില്‍പ്പന ചരക്കാക്കുന്ന ഈ കാലത്ത് പിച്ച തെണ്ടല്‍ ഏറ്റവും നല്ല ബിസിനസ്  ആയി കണ്ട്  , ആളെ വച്ച് തെണ്ടിക്കുന്ന ഒരു കൂട്ടം മാഫിയകള്‍ക്ക്‌ മുന്‍പില്‍ ഇരയാവുന്ന ബാല്യങ്ങള്‍ ഇന്ന് ഒട്ടേറെ,തെണ്ടിക്കാന്‍ വേണ്ടി കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നവരും ,പകല്‍ തെണ്ടലും രാത്രി കളവുമായി നടക്കുന്നവരും ,തട്ടിയെടുത്ത കുഞ്ഞുങ്ങളെ നാടുകടത്തി വിരൂപരാക്കി തെണ്ടിക്കുന്നവരും സിനിമകളില്‍ മാത്രമല്ല ഇവിടെയും സത്യമാകുന്നു .  
അവിശ്വസനീയമായി തോന്നാമെങ്കിലും സത്യമിതാണ്.. മനുഷ്യരെ  അടിമകളാക്കി പണിയെടുപ്പിച്ചിരുന്ന കാലം കഴിഞ്ഞിട്ടില്ല  , സമൂഹത്തിനു വേണ്ടാത്ത ആരോരുമില്ലാത്ത അനാഥ ജന്മങ്ങളെ പിച്ച തെണ്ടിച്ചു കാശുണ്ടാക്കി ജീവിക്കുന്ന ഒരു കൂട്ടം മാഫിയകള്‍ ഇന്നു ഇവിടെയുണ്ട് വലിയൊരു നെറ്റവര്‍ക്ക് ആണ് ഇവരുടെ . കുറ്റകൃത്യങ്ങളുടെ നിഗണ്ടുവില്‍ ഇതുവരെ സ്ഥാനം പിടിക്കാത്ത ഈ തെണ്ടിക്കല്‍ പരിപാടി ഇന്നു തഴച്ചു വളരുന്നത്‌ കണ്മുന്നില്‍ എങ്കിലും കണ്ടില്ലെന്നു നടിക്കുന്നു ഭരണകൂടവും, നിയമപാലകരും , മീഡിയകളും .

ജനനന്മ വീമ്പു പറഞ്ഞു നടക്കുന്ന മനുഷ്യാവകാശ കമ്മീഷനുകളും മറ്റും കണ്ണ് കേട്ടിയാണോ ആവൊ റോഡിലൂടെ നടക്കുന്നത് ( സൗമ്യയെ കൊന്ന ഗോവിന്ദ ചാമിയുടെ ക്ഷേമം ചോദിച്ചിവര്‍ ജയിലില്‍ ചെന്നിരുന്നുവത്രെ ..!! മരിച്ചവരെ ഇവര്‍ക്ക് എന്തിനാ അല്ലെ ..!! ) പരാതിക്കാരന്‍ ഇല്ലാതെ എന്ത് അന്വേഷണം എന്നായിരിക്കും ഇവരുടെ ഒക്കെ മറുപടി ..


കമ്പനിയില്‍ നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു ഞാന്‍ രാവിലെ 7 മണിക്ക് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ഹോസ്പിറ്റലിന്റെ മുന്‍പിലെ പേ -ആന്‍ഡ്‌ -പാര്‍ക്കില്‍ ബൈക്ക് എടുക്കാന്‍ വരുമ്പോള്‍ എന്നും ആ ഹോസ്പിറ്റലിന്റെ മുന്‍പിലെ ഫുട് പാത്തില്‍ ഒരു  വൃദയാചകന്‍ ഉണ്ടാവും ,രണ്ടു കാലുകളും ഇല്ലാത്ത ഇയ്യാള്‍ കൊച്ചു വെളുപ്പിന് എങ്ങനെ ഇവിടെയെത്തി എന്നു പലപ്പോഴും ചിന്തിച്ചുപോയിട്ടുണ്ട് , നട്ടുച്ചനേരത്തും പൊള്ളുന്ന വെയിലില്‍ ഇയ്യാള്‍ അവിടെ കാണും , കുറച്ചു ചില്ലറ തുട്ടുകള്‍ക്ക് നടുവില്‍ കയ്യും നീട്ടിപിടിച്ചു കൊണ്ട് ...


ആശുപത്രികള്‍ക്ക് മുന്നിലും ,ആരാദനാലായങ്ങളുടെ മുന്നിലും , ബസ്സ്‌ സ്ഥാന്റുകളിലും ,റെയില്‍വേ സ്റ്റെഷനുകളിലും മറ്റുമൊക്കെ നാലാള്‍ കൂടുന്ന സ്ഥലങ്ങളില്‍ യാച്ചകവൃത്തി വര്‍ദ്ദിച്ചു വരുന്നത് ഇത്തരം മാഫിയാകളുടെ വിളയാട്ടമാണെന്ന് മനസിലാക്കാന്‍ തല പുകഞ്ഞു ആലോചിക്കേണ്ട ആവശ്യം ഇല്ല .ശരീരം തളര്‍ന്നവരും , കാല്‍ സ്വാദീനം ഇല്ലാത്തവരും , കാഴ്ച നഷ്ടപെട്ടവരും തുടങ്ങി യാചക വൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ എങ്ങനെ ഈ മലകള്‍ കയറി ശബരി മലയിലും ,പളനിയിലും എത്തുന്നു , കൊച്ചു വെളുപ്പാന്‍ കാലത്ത് തന്നെ തിരക്കേറിയ തെരുവ് വീഥികളില്‍  പ്രത്യക്ഷപ്പെടുന്നു ..?


save children's from the street എന്ന്  ജനസേവ ശിശുഭവന്‍ ഫ്ലെക്സ് വച്ചിരിക്കുന്ന എറണാകുളം നോര്‍ത്ത് പാലത്തിനു സമീപം പോലും ഒട്ടിയ വയറുമായി പൊരിവെയിലില്‍ ബ്ലോക്കില്‍ പെട്ട് കിടക്കുന്ന വാഹന ചില്ലുകളില്‍ ചില്ലറ തുട്ടുകള്‍ക്കായി  തട്ടുന്ന കുഞ്ഞു കൈകള്‍ കാണാം ....
 ദൈന്യതയില്‍ മനസലിഞ്ഞു കിട്ടുന്ന ചില്ലറകള്‍ പോലും സ്വന്തം  വിശപ്പടക്കാന്‍ ഉപയോഗിക്കാന്‍ അനുവാദമില്ലാത്തവര്‍     
പ്രതികരിക്കാന്‍ ശേഷിയില്ലാത്ത , ചോദിയ്ക്കാന്‍ ആരുമില്ലാത്ത ഈ അനാഥ ജന്മങ്ങളുടെ ജീവിതം എന്നും ഒരുകൂട്ടം മാഫിയാകളുടെ കയ്യിലെ ചങ്ങലകളില്‍ ഒതുങ്ങുമോ .?
മേല്‍വിലാസം ഇല്ലാത്തതു കൊണ്ട് ഒരു വോട്ടിനു പോലും ഇവരെ ആര്‍ക്കും  വേണ്ട ...
ഈ തെണ്ടിക്കല്‍ പരിപാടി അവസാനിപ്പിക്കാന്‍ ഏതെങ്കിലും സംഗടനകള്‍ മുന്നോട്ടു വരുമോ ..?  സാദ്യതയില്ല കാരണം
ചില്ലറ തടായാത്ത പരിപാടി ആണേ ...

എറണാകുളം മറൈന്‍ ഡ്രൈവില്‍ ഞാന്‍ കണ്ട
ഒരു അന്ധ ബാലനെ കുറിച്ച്...

ആ പിഞ്ചു മനസ്സിന്റെ ആഴത്തിലെരിയുന്ന 
ആയിരം ചോദ്യങ്ങള്‍ തേടുന്നു ഉത്തരം 
ആ കുഞ്ഞു ചുണ്ടുകള്‍ പതിയെ വിതുമ്പുന്നു
അറിയില്ല പറയേണ്ടതെങ്ങിനെ എങ്കിലും 
ആ മുഖം വ്യക്തമായ് പറയുന്നതിങ്ങനെ  
"കേവലം നാണയ തുട്ടുകളിലോതുങ്ങാത്ത 
ഒരു കുഞ്ഞു സാന്ത്വനം ആരുണ്ട് ചൊല്ലുവാന്‍.? "
ഏവരും  സര്‍വതും കണ്ടു വര്‍ണ്ണിക്കുന്നു
ഏവരും ചൊല്ലുന്നു സൂര്യനിന്നെരിയുന്നു  .
ആ പിഞ്ചു ബാലന്റെ കവിളത്തു വീഴുന്ന
സൂര്യപ്രകാശത്തിനുഗ്രമാം താപത്താല്‍ 
 അവനുമിന്നറിയുന്നു സൂര്യനെരിയുന്നു .  
കാഴ്ച്ചയുടെ ലോകത്തിലെത്താന്‍ കഴിയാത്ത ആ 
കണ്ണുകളില്‍ പകല്‍ പോലും കൂരിരുള്‍ രാത്രികള്‍ 
അന്ധനാണിവന്‍  അനാഥനാണിവന്‍
കൈകളില്‍ ചങ്ങല ബന്ധനം തീര്‍ത്തൊരീ
  ഇവനെന്നും വെറുമൊരു അടിമയാം യാചകന്‍
എങ്കിലും അവനുമിന്നിവിടെ ജീവിക്കുന്നു 
തന്‍ മനോവാടിയാം സങ്കല്‍പ്പ രാജ്യത്തില്‍ 
അവനുമിന്നരചനായ്  നാടുവാനീടുന്നു ..
*** * ***


ഈ കുഞ്ഞു ജീവിതം തട്ടി തെറിപ്പിച്ച 
വിധിയെ ശപിച്ചു ഞാന്‍ തിരികെ നടക്കുമ്പോള്‍ 
അവനെന്റെ മനസ്സിലേക്കൊരു ചോദ്യം പകര്‍ന്നുതന്നു  

 പാഠപുസ്തകം പിടിക്കേണ്ട കൈകളില്‍ 
ക്ലാവ് പിടിച്ചൊരു പിച്ച പാത്രമോ .? 
തെരുവിന്റെ മടിയിലെക്കിന്നിവനെ നിര്‍ദാഷിണ്യം നടതള്ളിയതാര് .?
ഈ വിധി ആരുടെ ശാപമോ .?
മുന്‍ ജന്മ പാപത്തിന്‍ കര്‍മ ഫലമോ .?
 അതോ
മനുഷ്യന്റെ ക്രൂരത കാടുകടന്നെത്തി 
ബലി നല്‍കി പോയൊരു പിഞ്ചു ജീവനോ .?

2 comments:

ഋതുസഞ്ജന said...

Vallathe manasil thattiya oru post.. Inganeyum chila balyangal..

സീത* said...

കണ്ണു നനയിക്കുന്ന ലേഖനം...നമ്മൾ കണ്ടിട്ടും കണ്ടില്ലാന്നു നടിക്കുന്ന വസ്തുത...എഴുതണം ഇനിയും...അക്ഷരത്തെറ്റുകൾ വായനയ്ക്ക് തടസ്സം സൃഷ്ടിക്കാതെ നോക്കുക...ആശംസകൾ